വെട്ടുകടവ് പാലത്തിലെ വിള്ളൽ കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീതി ഉയർത്തുന്നു

വെട്ടുകടവ് പാലത്തിലെ വിള്ളൽ കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീതി ഉയർത്തുന്നു

ചാലക്കുടി: വെട്ടുകടവ് പാലത്തിലെ വിള്ളൽ കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീതി ഉയർത്തുന്നു. പ്രശ്നത്തിന് പൊതുമരാമത്ത് അധികൃതർ ഉടൻ പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പാലത്തിന് കുറുകെ രണ്ട് സ്പാനുകൾക്കിടയിലെ വാർക്കയുടെ അകലമാണ് വിള്ളലിന് കാരണം. രണ്ട് വാർക്കകൾ യോജിക്കുന്നിടത്ത് ചെറിയ വരപോലെ വിള്ളൽ മുമ്പ് ഉണ്ടായിരുന്നതാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ശക്തമായ മഴയിൽ ഇത് വലുതാവുകയായിരുന്നു. ഏകദേശം മൂന്ന് ഇഞ്ച് വരെ വിള്ളലിന് അകലം വന്നതോടെ യാത്രക്കാർ ആശങ്കയിലാണ്. കാൽനടക്കാർ അവരുടെ കാലുകൾ ഇതിൽ കുടുങ്ങുമോയെന്ന പേടിയിലാണ് നടക്കുന്നത്. … Read more

ആവേശമായി മുസിരിസ് സൈക്ലത്തൺ ഫ്രീഡം ഹെറിറ്റേജ് റൈഡ്

ആവേശമായി മുസിരിസ് സൈക്ലത്തൺ ഫ്രീഡം ഹെറിറ്റേജ് റൈഡ്

കൊടുങ്ങല്ലൂർ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുസിരിസ് പൈതൃക പദ്ധതി ഇസാഫ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘സൈക്ലത്തൺ ഫ്രീഡം ഹെറിറ്റേജ് റൈഡ്’ സൈക്കിൾ റാലി ആവേശമായി. മുസിരിസ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. മുസിരിസ് മാനേജിങ് ഡയറക്ടർ ഡോ. മനോജ്‌കുമാർ, ഇസാഫ് ഡയറക്ടർ മേരിന പോൾ, ജോൺ പി. ഇഞ്ചകലോടി, മഹേഷ്‌, ഇസാഫ് പ്രോഗ്രാം മാനേജർ എം.പി. ജോർജ്, മുസിരിസ് മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിന്‍, അഡ്മിൻ ‍മാനേജർ ബാബുരാജ് എന്നിവർ … Read more

ഇറിഗേഷൻ കനാൽ കാടുമൂടുമ്പോഴും കനാൽ തിണ്ടിൽ പൂകൃഷി നടത്തി വീട്ടമ്മമാർ

ഇറിഗേഷൻ കനാൽ കാടുമൂടുമ്പോഴും കനാൽ തിണ്ടിൽ പൂകൃഷി നടത്തി വീട്ടമ്മമാർ

ചാലക്കുടി: ഇറിഗേഷൻ കനാൽ കാടുമൂടുമ്പോഴും കനാൽ തിണ്ടിൽ പൂകൃഷി നടത്തി വീട്ടമ്മമാർ. കൂടപ്പുഴ കല ക്ലബിന് സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന കനാൽ തിണ്ടിലാണ് ഇവർ ഓണത്തിന് പൂക്കൾ ശേഖരിക്കാൻ കൃഷി ആരംഭിച്ചത്. നേരത്തെ വാഴയും കപ്പയും കൃഷി ചെയ്ത സ്ഥലത്താണ് ഇത്തവണ പരീക്ഷണാർഥം പൂകൃഷി ആരംഭിച്ചത്. കനാലിൽ നാളുകളായി വെള്ളമൊന്നുമില്ല. ബന്ധപ്പെട്ട വകുപ്പ് ശുചീകരണം നടത്താത്തതിനാൽ ആകെ കാട് പടർന്നുകിടക്കുകയാണ്. എന്നാൽ, കനാൽ തിണ്ടിനെ കാടുകയറാൻ അനുവദിക്കാതെ നോക്കുകയാണ് ഇവർ കൃഷിയിലൂടെ. ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളാണ് നട്ടത്. മഴ … Read more

നാലുദിവസത്തിനിടെ തൃശൂർ ജില്ലയിലെ രണ്ടാമത്തെ കൊലപാതകം ; വില്ലൻ ലഹരി

നാലുദിവസത്തിനിടെ തൃശൂർ ജില്ലയിലെ രണ്ടാമത്തെ കൊലപാതകം ; വില്ലൻ ലഹരി

തൃശൂർ: ചേറ്റുപുഴയിൽ യുവാവിനെ സഹോദരനും സുഹൃത്തും തലക്കടിച്ച് കൊലപ്പെടുത്തിയതിലും വില്ലൻ ലഹരി തന്നെ. നിസ്സാരമായ തർക്കമാണ് ഷൈനിന്റെ ജീവനെടുക്കാൻ സഹോദരൻ ഷെറിനെ പ്രേരിപ്പിച്ചത്. സഹോദരങ്ങളാണെങ്കിലും സുഹൃത്തുക്കളെ പോലെ കഴിഞ്ഞിരുന്നവരാണ് ഇരുവരും. പക്ഷേ, ഒരുനിമിഷം കൊണ്ട് സാഹോദര്യവും സ്നേഹവും സൗഹൃദവുമല്ലാം ഇല്ലാതായി. ആളിക്കത്തിയ ദേഷ്യവും പ്രതികാരവും കൊലപാതകത്തിലേക്ക് എത്തി. ഏറെ നാളായി പെയിന്റിങ് ജോലിക്കായി തമിഴ്നാട്ടിലെ ട്രിച്ചിയിലായിരുന്ന ഷൈൻ രാത്രിയിലാണ് തൃശൂരിൽ എത്തിയത്. ഈ സമയം ബസ് ഇല്ലാത്തതിനാൽ കൊണ്ടുപോകാൻ വരാൻ സഹോദരൻ ഷെറിനോട് ആവശ്യപ്പെട്ടു. ഷെറിനും അരുണും … Read more

പരിയാരത്ത് അതിരപ്പിള്ളി റോഡിൽ വെള്ളക്കെട്ട് പരിഹരിക്കാൻ നിർമിച്ച കാന വെള്ളക്കെട്ടിന് ഇടയാക്കുന്നതായി പരാതി

പരിയാരത്ത് അതിരപ്പിള്ളി റോഡിൽ വെള്ളക്കെട്ട് പരിഹരിക്കാൻ നിർമിച്ച കാന വെള്ളക്കെട്ടിന് ഇടയാക്കുന്നതായി പരാതി

ചാലക്കുടി: പരിയാരത്ത് അതിരപ്പിള്ളി റോഡിൽ വെള്ളക്കെട്ട് പരിഹരിക്കാൻ നിർമിച്ച കാന വെള്ളക്കെട്ടിന് ഇടയാക്കുന്നതായി പരാതി. അപകട കേന്ദ്രമായ സി.എസ്.ആർ വളവിനു സമീപം റോഡിൽ നിർമിച്ച കാനയുടെ നിർമാണത്തിൽ അപാകതയുണ്ടെന്നും ഉടൻ പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സി.എസ്.ആർ വളവിന് സമീപം 300 മീറ്ററിലധികമാണ് പൊതുമരാമത്ത് വകുപ്പ് കാന നിർമിച്ചത്. വെള്ളം ഒഴുകാൻ സൗകര്യമാകുന്നതിന് പകരം കാനയുടെ ഒരു വശം കോൺക്രീറ്റ് ചെയ്ത് അടച്ചുവെന്ന് പറയുന്നു. ഇതുമൂലം ഇവിടെ വെള്ളക്കെട്ട് കൂടും. നിരവധി വാഹനങ്ങൾ പോകുന്ന അന്തർസംസ്ഥാന പാതയായ അതിരപ്പിള്ളി … Read more