പൂ കൃഷിയിൽ പെൺപടക്ക് നൂറുമേനി വിജയത്തിളക്കം

പൂ കൃഷിയിൽ പെൺപടക്ക് നൂറുമേനി വിജയത്തിളക്കം

ഇന്ന് വിളവെടുക്കുന്ന ചെണ്ടുമല്ലി പൂക്കൾ പരിചരിക്കുന്ന വീട്ടമ്മമാർ ചെറുതുരുത്തി: അഞ്ചംഗ പെൺപട ഒഴിവുസമയം പൂ കൃഷിയിൽ സമയം കണ്ടെത്തിയപ്പോൾ ചിങ്ങം ഒന്നിന് വിരിഞ്ഞത് നൂറുമേനി ചെണ്ടുമല്ലി പൂക്കൾ. ഞായറാഴ്ച ചെണ്ടുമല്ലി പൂക്കൾ വിളവെടുക്കുന്ന സന്തോഷത്തിലാണ് വനിയക്കൂട്ടായ്മ. പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ പൈങ്കുളം വടക്കുമുറി ഭാഗത്തുള്ള സൗഹൃദ ജെ.എൽ.ജി കുടുംബശ്രീയിലെ അഞ്ചംഗ വീട്ടമ്മമാരാണ് ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്ത് നൂറുശതമാനം വിജയം കൈവരിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് മുൻ അംഗവും ഇപ്പോഴത്തെ സി.ഡി.എസ് ചെയർപേഴ്സനും കൂടിയായ അംബിക രാധാകൃഷ്ണൻ, കെ. സത്യഭാമ, രുക്മണി, … Read more

പീച്ചി ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും; മണലി, കരുവന്നൂർ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

പീച്ചി ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും; മണലി, കരുവന്നൂർ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

പീച്ചി ഡാം തൃശ്ശൂർ: കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ശക്തമായ മഴയെ തുടർന്ന് പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നു. നിലവിൽ ഒരിഞ്ച് തുറന്നിട്ടുള്ള ഷട്ടറുകൾ, ഓഗസ്റ്റ് 17ന് രാവിലെ എട്ട് മണി മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയർത്തി അഞ്ച് ഇഞ്ചാക്കും. പീച്ചി ഹെഡ് വർക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് ഇക്കാര്യം അറിയിച്ചത്. മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലെ തോതിൽ നിന്ന് പരമാവധി … Read more

തൃശൂർ എന്ന പോരാട്ട ഭൂമി

തൃശൂർ എന്ന പോരാട്ട ഭൂമി

എല്ലാതരം സ്വാതന്ത്ര്യങ്ങൾക്കും വേണ്ടി പോരാട്ടം നടന്ന ദേശമാണ് തൃശൂർ. ഇന്ത്യയെയും കേരളത്തെയും മാറ്റിമറിച്ച ആശയങ്ങളുടെയും പോരാട്ടങ്ങളുടെയും മണ്ണാണിത്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെല്ലാം വിപ്ലവാത്മക ചിന്തകളും പോരാട്ടങ്ങളുമാണ് തൃശൂരിനെ മാറ്റിമറിച്ചത്. ഗുരുവായൂർ സത്യഗ്രഹം, കുട്ടംകുളം സമരം, മണിമലർക്കാവ് മാറുമറയ്ക്കൽ സമരം തുടങ്ങിയവ നവോത്ഥാന പോരാട്ടങ്ങളിൽ ശ്രദ്ധേയങ്ങളാണ്. തൃശൂരിന്‍റെ ഹൃദയഭൂമിയായ 64 ഏക്കർ വിസ്തൃതിയുള്ള തേക്കിൻകാട് മൈതാനി മഹാത്മാ ഗാന്ധിയും നെഹ്റുവും ഉൾപ്പെടെ ദേശീയ പ്രസ്ഥാനത്തിന്‍റെ നായകരെ എതിരേറ്റ മൈതാനമാണ്. കേരളത്തെ മാറ്റിമറിച്ച വി.ടി. ഭട്ടതിരിപ്പാട്, എം.ആർ.ബി എന്നിവർ കൊളുത്തിവെച്ച നവോത്ഥാന … Read more

വഴിത്തിരിവായി ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനം

വഴിത്തിരിവായി ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനം

ടി. പ്രകാശം ,കെ.പി. കേശവ മേനോൻ ,കെ. മാധവൻ നായർ 1921 ഏപ്രിൽ 23. സ്വാതന്ത്ര്യസമര ചരിത്രവഴിയിൽ ശ്രദ്ധേയമായ ചലനം സൃഷ്ടിച്ച കേരള പ്രദേശ് കോൺഗ്രസിന്‍റെ പ്രഥമ സമ്മേളനത്തിന് ഒറ്റപ്പാലത്ത് തുടക്കംകുറിച്ച ദിവസമായിരുന്നു അത്. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ അവിടവിടെ നടക്കുന്നുണ്ടെങ്കിലും, കോൺഗ്രസ് പ്രസ്ഥാനത്തിന് മലബാറിൽ വേരോട്ടമുണ്ടാക്കാൻ ഏറെ സാഹായകമായത് ഈ സമ്മേളനമായിരുന്നെന്നത് ചരിത്രം. വാഹനസൗകര്യം ഇല്ലാതിരുന്നിട്ടും മുമ്പൊന്നും കണ്ടിട്ടില്ലാത്തത്രയേറെ ജനങ്ങളാണ് അന്നവിടെ തടിച്ചുകൂടിയത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ കൊയ്തൊഴിഞ്ഞ പാടശേഖരമായിരുന്നു സമ്മേളനവേദി. ബ്രിട്ടീഷ് ഭരണത്തിനെതിരെ … Read more

ശങ്കർജിയുടെ ജ്വലിക്കുന്ന സ്‌മരണയിൽ മായന്നൂർ

ശങ്കർജിയുടെ ജ്വലിക്കുന്ന സ്‌മരണയിൽ മായന്നൂർ

ശങ്കർജിയുടെ മായന്നൂരിലെ വീട് ഗാന്ധിജിക്കൊപ്പം സബര്‍മതി ആശ്രമത്തില്‍നിന്ന് 241 മൈല്‍ നടന്ന് ദണ്ഡിയാത്രയിലും ഉപ്പുസത്യഗ്രഹത്തിലും പങ്കെടുത്ത ശങ്കരന്‍ എഴുത്തച്ഛന്‍ എന്ന ശങ്കര്‍ജി, ദണ്ഡിയാത്രയില്‍ പങ്കെടുത്ത നാലു മലയാളികളില്‍ ഒരാള്‍. തിരുവില്വാമല കൊറ്റുവീട്ടില്‍ രാമന്‍ എഴുത്തച്ഛന്‍റെയും ലക്ഷ്മിക്കുട്ടിയുടെയും മകനായി 1902 ഒക്ടോബര്‍ ഏഴിന് തിരുവില്വാമലയില്‍ ജനിച്ച ശങ്കരന്‍ എഴുത്തച്ഛന്‍ പിന്നീട് മായന്നൂരിലേക്ക് താമസം മാറ്റുകയായിരുന്നു. യൗവനത്തിൽ ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ആകൃഷ്ടനായി ശങ്കര്‍ജി നാടുവിട്ട് വാര്‍ധയിലെത്തി. ഏറെക്കാലം സബര്‍മതി ആശ്രമത്തില്‍ ചെലവഴിച്ചു. അവിടെ ഖാദി വിദ്യാർഥിയായി പ്രവർത്തിച്ചു. … Read more