വീട്ടിൽനിന്ന് ബന്ധുക്കൾ പുറത്താക്കി; നാരായണിയമ്മക്ക് സ്നേഹത്തണലൊരുക്കി എസ്.ഐ

വീട്ടിൽനിന്ന് ബന്ധുക്കൾ പുറത്താക്കി; നാരായണിയമ്മക്ക് സ്നേഹത്തണലൊരുക്കി എസ്.ഐ

ചെറുതുരുത്തി: സ്വന്തം വീട്ടിൽനിന്ന് ബന്ധുക്കൾ പുറത്താക്കിയെങ്കിലും നാരായണിയമ്മക്ക് സ്നേഹത്തണലൊരുക്കി കൂട്ടിനുണ്ട് ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ബദ്റുദ്ദീൻ. പൈങ്കുളം ചെറുകനാലിനുസമീപം തനിച്ചു താമസിക്കുന്ന അവിവാഹിതയായ നാരായണി അമ്മ (70) ആറു മാസംമുമ്പാണ് ഇവരുടെ വീട്ടിൽ ബന്ധുവിനെയും കുടുംബത്തെയും താമസിപ്പിച്ചത്. സ്നേഹം അഭിനയിച്ച ബന്ധുക്കൾ വീടിന്‍റെയും സ്ഥലത്തിന്‍റെയും ആധാരം ചതിയിലൂടെ ഒപ്പിട്ടുവാങ്ങി സ്വത്തെല്ലാം സ്വന്തം പേരിലാക്കിയെന്നാണ് നാരായണിയുടെ പരാതി. സംഭവം ബോധിപ്പിക്കാൻ സ്റ്റേഷനിലെത്തിയപ്പോൾ തുടങ്ങിയതാണ് നാരായണിയമ്മയും എസ്.ഐ ബദ്റുദ്ദീനും തമ്മിലുള്ള ആത്മബന്ധം. കേൾവി കുറവായ ഇവരെ സ്വന്തം അമ്മയെ … Read more

കാട്ടാന ശല്യം രൂക്ഷം; പൊറുതിമുട്ടി വാഴക്കോട് നിവാസികൾ

കാട്ടാന ശല്യം രൂക്ഷം; പൊറുതിമുട്ടി വാഴക്കോട് നിവാസികൾ

ചെറുതുരുത്തി: കാട്ടാനശല്യത്തെ തുടർന്ന് പൊറുതിമുട്ടി മുള്ളൂർക്കര പഞ്ചായത്തിലെ വാഴക്കോട് നിവാസികൾ. ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി തെങ്ങ്, വാഴ ഉൾപ്പെടെ കൃഷികൾ നശിപ്പിച്ചു. വാർഡ് ഒമ്പത് വളവ് കോക്കൂരിക്കുണ്ട്, വാഴക്കോട് ഇന്ദിരാജി നഗർ തുടങ്ങിയ മേഖലകളിലാണ് തിങ്കളാഴ്ച പുലർച്ചെ കാട്ടാനയിറങ്ങിയത്. വാഴ, തെങ്ങ്, പന, മാവ്, പ്ലാവ് ഉൾപ്പെടെയുള്ളവ കുത്തി മുറിച്ച് നശിപ്പിച്ചിട്ടുണ്ട്. കോക്കൂരികൊണ്ട് ചരുവിൽ വീട്ടിൽ സുമതിയുടെ വീടിന് 50 മീറ്റർ അകലെ വരെ കാട്ടാന വന്നു. തിങ്കളാഴ്ച നാലുമണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ ടോർച്ച് … Read more

ജനകീയ സമിതി നിരീക്ഷണം ശക്തമാക്കി; മണൽ കടത്തുകാർ പിൻവാങ്ങി

ജനകീയ സമിതി നിരീക്ഷണം ശക്തമാക്കി; മണൽ കടത്തുകാർ പിൻവാങ്ങി

കൊടുങ്ങല്ലൂർ: ജനകീയ സമിതി നിരീക്ഷണം ശക്തമാക്കിയതോടെ മണൽ കടത്തുകാർ പിൻവാങ്ങി. അഴീക്കോട് പൂച്ചക്കടവിൽ നാളുകളായി തുടർന്നുവന്ന മണൽ കടത്താണ് എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും പൊലീസും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന ജനകീയ സമിതിയുടെ ഇടപെടലിനെ തുടർന്ന് നിർത്തിയത്. നിർദിഷ്ട ഫിഷ് ലാൻഡിങ് സെന്ററിനായി ഡ്രെഡ്ജ് ചെയ്ത് നീക്കിയ മണലാണ് രാത്രികളിൽ അനധികൃതമായി കടത്തിയിരുന്നത്. ഹാർബർ എൻജിനീയറിങ് വകുപ്പിന് കീഴിൽ 20 ഏക്കർ സ്ഥലമാണ് ഫിഷ് ലാൻഡിങ് സെന്ററിനായി ഡ്രെഡ്ജിങ് നടത്തിയിട്ടുള്ളത്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ഗുണകരമാകുന്ന ഫിഷ് … Read more

വെള്ളം പടിയിറങ്ങുമ്പോള്‍ ബാക്കിവെച്ചത് ദുരിതജീവിതങ്ങള്‍

വെള്ളം പടിയിറങ്ങുമ്പോള്‍ ബാക്കിവെച്ചത് ദുരിതജീവിതങ്ങള്‍

ഇരിങ്ങാലക്കുട: മഴ മാറിനിന്ന് മൂടിക്കെട്ടിയ ആകാശത്തിനുപകരം സൂര്യവെളിച്ചം തെളിഞ്ഞപ്പോള്‍ മനസ്സിലെ കാര്‍മേഘങ്ങളും നീങ്ങി. വെള്ളത്തില്‍ മുങ്ങിയ ഇടങ്ങളില്‍ ആശ്വാസം തിരിച്ചെത്തുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ക്യാമ്പുകളില്‍നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങി. എങ്കിലും മഴ പെയ്യുമോ എന്ന ആശങ്ക ചിലരിലെങ്കിലും ബാക്കി നില്‍ക്കുന്നുണ്ട്. വെള്ളം ഇറങ്ങിയതോടെ ക്യാമ്പുകളില്‍നിന്ന് തിരിച്ചെത്തിയവര്‍ക്ക് ദുരിതത്തിനൊട്ടും കുറവില്ല എന്നുള്ളതാണ് അവസ്ഥ. ക്യാമ്പുകളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് മുന്നില്‍ ശുചീകരണം എന്നുള്ളതാണ് ഏറെ കഠിനമായ ദൗത്യം. വീടുമാത്രമല്ല, കിണറുകളും ശുചിമുറികളും വൃത്തിയാക്കുക എന്ന ശ്രമകര ജോലിക്കാണ് ഏറെ … Read more

ഇരിങ്ങാലക്കുടയിൽ പത്ത് ക്യാമ്പുകളിൽ കഴിയുന്നത് 527 പേർ

ഇരിങ്ങാലക്കുടയിൽ പത്ത് ക്യാമ്പുകളിൽ കഴിയുന്നത് 527 പേർ

ഇരിങ്ങാലക്കുട: മണ്ഡലത്തിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 527 പേർ. മഴ കുറഞ്ഞെങ്കിലും കരുവന്നൂർ പുഴയിലെയും കനോലി കനാൽ, കെ.എൽ.ഡി.സി കനാൽ, എം.എം കനാൽ എന്നിവയിലെ ജലനിരപ്പ് കുറയാത്തതുമൂലം വീടുകളിലെ വെള്ളക്കെട്ട് കുറഞ്ഞിട്ടില്ലെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭയിൽ കരുവന്നൂർ സെന്റ് ജോസഫ്സ് സ്കൂളിലെ ക്യാമ്പിൽ 25 കുടുംബങ്ങളിലായി 58 പേരും മാപ്രാണം സെന്റ് സേവ്യേഴ്സ് സ്കൂളിൽ 21 കുടുംബങ്ങളിൽനിന്നായി 59 പേരും ആസാദ് റോഡിലെ പകൽ വീട്ടിൽ നാല് കുടുംബങ്ങളിൽ നിന്നായി പത്ത് പേരുമാണുള്ളത്. കാറളം … Read more