പൊതുമേഖല ബാങ്ക് ഡയറക്ടർ ബോർഡുകളിൽ ജീവനക്കാരുടെ പ്രതിനിധി ഇല്ലാതായിട്ട് 10 വർഷം

പൊതുമേഖല ബാങ്ക് ഡയറക്ടർ ബോർഡുകളിൽ ജീവനക്കാരുടെ പ്രതിനിധി ഇല്ലാതായിട്ട് 10 വർഷം

തൃശൂർ: രാജ്യത്തെ 12 പൊതുമേഖല ബാങ്ക് ഡയറക്ടർ ബോർഡുകളിൽ ജീവനക്കാർക്കും ഓഫിസർമാർക്കും പ്രാതിനിധ്യം ഇല്ലാതായിട്ട് 10 വർഷം. ആകെ 186 ഡയറക്ടർമാരിൽ 60 സ്ഥാനവും ഒഴിഞ്ഞുകിടക്കുമ്പോൾ അതിൽ 24 എണ്ണം ജീവനക്കാരുടെയും ഓഫിസർമാരുടെയും പ്രതിനിധികളാണ്. ഇതുമൂലം ബാങ്ക് ബോർഡുകളിൽ ഈ വിഭാഗങ്ങളുടെ വിഷയം ഉന്നയിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്. 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1970-‘80ലെ ബാങ്കിങ് കമ്പനീസ് (അക്വിസിഷൻ ആൻഡ് ട്രാൻസ്ഫർ അണ്ടർടേക്കിങ്സ്) ആക്ട് എന്നിവ പ്രകാരമാണ് വിവിധ വിഭാഗങ്ങളുടെ ഡയറക്ടർമാരെ ബോർഡുകളിൽ ഉൾപ്പെടുത്താൻ … Read more

പൊലീസ് സ്റ്റേഷന് സമീപം സർക്കാർ സ്കൂളിലെ കവർച്ച; ഒടുവിൽ പ്രതിയെ വലയിലാക്കി പ്രധാനാധ്യാപിക

പൊലീസ് സ്റ്റേഷന് സമീപം സർക്കാർ സ്കൂളിലെ കവർച്ച;  ഒടുവിൽ പ്രതിയെ വലയിലാക്കി പ്രധാനാധ്യാപിക

കുന്നംകുളം: പൊലീസ് സ്റ്റേഷന് മൂക്കിന് താഴെ സ്ഥിതി ചെയ്യുന്ന ഗവ. സ്കൂളിൽ നിന്ന് പട്ടാപ്പകൽ ഉൾപ്പെടെ പതിവായി മോഷണം നടത്തിയിരുന്ന പ്രതിയെ ഒടുവിൽ പ്രധാനാധ്യാപിക തന്നെ കണ്ടെത്തി. നിരീക്ഷണത്തിനൊടുവിൽ അധ്യാപിക കണ്ടെത്തിയ പ്രതിയെ നഗരസഭ കൗൺസിലർമാർ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബോയ്സ് സ്കൂളിലും ഹയർ സെക്കൻഡറി സ്കൂളിലും നിർമാണ പ്രവൃത്തികൾ നടക്കുന്ന കെട്ടിടങ്ങളിൽ നിന്നുമായി സ്റ്റീൽ ടാപ്പുകളും ഇരുമ്പ് സാധനങ്ങളും മോഷ്ടിച്ചിരുന്ന കള്ളനെയാണ് ആഴ്ചകൾക്ക് ശേഷം പ്രധാനാധ്യാപിക തന്നെ വലയിലാക്കിയത്. നിരവധി മോഷണ കേസുകളിൽ പ്രതിയായ … Read more

കനാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കനാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞാണി: വാടാനപ്പള്ളി – തൃശൂർ സംസ്ഥാനപാതയിൽ കാഞ്ഞാണി പെരുമ്പുഴ ഒന്നാം പാലത്തിനു സമീപം കനാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. എറവ് ആറാംകല്ല് സ്വദേശി മാടമ്പക്കാട്ടിൽ ധർമ്മരാജനാണ് (74) മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. വിട്ടുകാർ തിരച്ചിൽ നടത്തി വരികയായിരുന്നു. അന്തിക്കാട് പൊലീസ് എത്തി മേൽ നടപടി സ്വീകരിച്ചു. ഭാര്യ: അനിത. മകൻ: റെനീഷ്

മറ്റത്തൂരില്‍ തെരുവുനായ്ക്കള്‍ പെരുകുന്നു; ഒരാഴ്ചക്കിടെ കടിയേറ്റത് അഞ്ചുപേര്‍ക്ക്

മറ്റത്തൂരില്‍ തെരുവുനായ്ക്കള്‍ പെരുകുന്നു; ഒരാഴ്ചക്കിടെ കടിയേറ്റത് അഞ്ചുപേര്‍ക്ക്

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ് ശല്യം വര്‍ധിച്ചു. ഒരാഴ്ചക്കിടെ വിവിധയിടങ്ങളിലായി അഞ്ചുപേര്‍ക്ക് കടിയേറ്റു. കടമ്പോട്, മാങ്കുറ്റിപ്പാടം, കോടാലി എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കള്‍ കാല്‍നടയാത്രക്കാരെ ആക്രമിച്ചത്. കോടാലി ടൗണിലും പരിസരങ്ങളിലുമായി രാപ്പകല്‍ ഭേദമില്ലാതെ തെരുവുനായ്ക്കള്‍ കൂട്ടംകൂടി നില്‍ക്കുന്നത് യാത്രക്കാര്‍ക്ക് പേടി സ്വപ്‌നമായിരിക്കുകയാണ്. സ്കൂള്‍ പരിസരങ്ങളിലും നായ്ക്കള്‍ തമ്പടിക്കുന്നുണ്ട്. വെള്ളിക്കുളങ്ങര, കൊടുങ്ങ പ്രദേശങ്ങളിലും അലഞ്ഞുതിരിയുന്ന നായ്ക്കള്‍ ജനങ്ങള്‍ക്ക് ഭീഷണിയായിട്ടുണ്ട്. പഞ്ചായത്ത് അധികൃതര്‍ അടിയന്തരമായി ഇടപെട്ട് തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

താളൂപ്പാടത്ത് കാട്ടാനക്കൂട്ടമിറങ്ങി; മുന്നൂറോളം നേന്ത്രവാഴകള്‍ നശിപ്പിച്ചു

താളൂപ്പാടത്ത് കാട്ടാനക്കൂട്ടമിറങ്ങി;
മുന്നൂറോളം നേന്ത്രവാഴകള്‍ നശിപ്പിച്ചു

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ താളൂപ്പാടത്ത് ശനിയാഴ്ച രാത്രി കാട്ടാനക്കൂട്ടമിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. താളൂപ്പാടം മുണ്ടാടന്‍ ബാബുവിന്റെ കൃഷിയിടത്തിലാണ് കാട്ടാനകളുടെ വിളയാട്ടത്തില്‍ കനത്ത നാശനഷ്ടമുണ്ടായത്. ഏഴോളം ആനകളടങ്ങിയ കൂട്ടമാണ് രാത്രിയില്‍ ബാബുവിന്റെ പറമ്പിലെത്തിയത്. ഒരു മാസം കൂടി കഴിഞ്ഞാല്‍ വിളവെടുക്കാനിരുന്ന മുന്നൂറോളം നേന്ത്രവാഴകളാണ് ആനക്കൂട്ടം നശിപ്പിച്ചു. വാഴകള്‍ ഒടിച്ചിട്ട് അവയുടെ വാഴപ്പിണ്ടിയാണ് ആനകള്‍ തിന്നിട്ടുള്ളത്. മൂപ്പെത്താത്ത വാഴക്കുലകള്‍ പറമ്പില്‍ ചിതറിക്കിടക്കുന്ന നിലയിലാണ്. കൃഷിയിടത്തോടുചേര്‍ന്നുള്ള വനംവകുപ്പിന്റെ തേക്കുതോട്ടത്തിലൂടെയാണ് കൊമ്പനും കുട്ടിയാനകളും അടങ്ങിയ കൂട്ടം എത്തിയത്. പുലരുവോളം കൃഷിതോട്ടത്തില്‍ വിഹരിച്ച … Read more