പൊളിയാണ് പുളിക്കൽ കുടുംബത്തിലെ പൊൻതാരങ്ങൾ

പൊളിയാണ് 
പുളിക്കൽ കുടുംബത്തിലെ 
പൊൻതാരങ്ങൾ

കുന്നംകുളം: കായികം ഹരമാക്കി മാറ്റിയ വല്ലച്ചിറയിലെ പുളിക്കല്‍ കുടുംബത്തിന്റെ വീട്ടുമുറ്റം ഇപ്പോൾ കളിക്കളമാണ്. പരിമിതികളോട് പടവെട്ടി കുടുംബത്തിലെ ഇളംതലമുറ ട്രാക്കില്‍നിന്ന് കൊയ്‌തെടുക്കുന്നത് ഭാവി പ്രതീക്ഷയുടെ സ്വർണങ്ങളാണ്. ജില്ല കായിക മേളയിൽ ഈ കുടുംബത്തിൽ നിന്നെത്തിയ കർണൻ ലോങ് ജംപിലും ട്രിപ്പിൽ ജംപിലുമായി ഇരട്ട സ്വർണം നേടി. ട്രിപ്പിൽ ജംപിൽ അനിയൻ കിരൺ വെങ്കലവും കൊയ്തു. നാട്ടിലെ കേരളോത്സവത്തിലെ കായിക മത്സരങ്ങളില്‍നിന്ന് മിനുക്കിയെടുത്ത പ്രതിഭയാണ് കർണൻ. മക്കൾക്കുള്ളിൽ ഉറഞ്ഞ് കിടന്നിരുന്ന കായിക പ്രതിഭയെ വാര്‍ത്തെടുത്ത് സമ്പുഷ്ടമാക്കുന്നത് പിതാവ് സുനില്‍കുമാറാണ്. … Read more

തൃശൂർ പൂരം: കേന്ദ്ര നീക്കം പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാനത്തിന് ഉത്കണ്ഠ; മുഖ്യമന്ത്രി കത്തയക്കും

തൃശൂർ പൂരം: കേന്ദ്ര നീക്കം പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാനത്തിന് ഉത്കണ്ഠ; മുഖ്യമന്ത്രി കത്തയക്കും

തിരുവനന്തപുരം: ഒക്ടോബര്‍ 11ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച എക്സ്പ്ലോസീവ് ആക്ടിന് കീഴിലുള്ള ചട്ടത്തിലെ ഭേദഗതി തൃശ്ശൂര്‍പൂരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബധിക്കുമെന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്‍റെ ഉത്കണ്ഠ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കാൻ തീരുമാനിച്ചു. മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ ഭൂമി അനുവദിക്കും സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണപ്രദേശത്തും എം.ഐ.സി.എഫ് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനുവദിക്കും. ഓരോ … Read more

ബിഷപ് ക്ഷേത്ര സന്നിധിയിലെത്തി; സുഹൃത്തിന്റെ മകളെ അനുഗ്രഹിക്കാൻ

ബിഷപ് ക്ഷേത്ര സന്നിധിയിലെത്തി; സുഹൃത്തിന്റെ മകളെ അനുഗ്രഹിക്കാൻ

ഗുരുവായൂർ: ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച പ്രിയ സുഹൃത്തിന്റെ മകളെ അനുഗ്രഹിക്കാൻ ഓർത്തഡോക്സ് സഭയുടെ ഭദ്രാസനാധിപൻ ഗുരുവായൂർ ക്ഷേത്രസന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെത്തി. അകതിയൂർ കലശമല ആര്യലോക ആശ്രമത്തിലെ ആര്യ മഹർഷിയുടെയും ഭാര്യ സിമിയുടെയും മകൾ ശ്രീലോകയുടെ അരങ്ങേറ്റത്തിനാണ് കുന്നംകുളം ഭദ്രാസനാധിപൻ ബിഷപ് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എത്തിയത്. നൃത്തം തുടങ്ങും മുമ്പേ എത്തിയ ബിഷപ് ശ്രീലോകയേയും അരങ്ങേറ്റം കുറിക്കുന്ന മറ്റ് 11 കുട്ടികളെയും അനുഗ്രഹിച്ചു. അലോന, കെ.യു. ശ്രീലക്ഷ്മി, എം.എസ്. ദിയ, ശ്രീനന്ദ, റിഥിക സുധീഷ്, ഹന്ന, അനഘ … Read more

വെടിക്കെട്ട് നിയന്ത്രണം; ഉത്രാളിക്കാവ് പൂരത്തിനും ആശങ്ക

വെടിക്കെട്ട് നിയന്ത്രണം; 
ഉത്രാളിക്കാവ് പൂരത്തിനും ആശങ്ക

വടക്കാഞ്ചേരി: എക്‌സ്‌പ്ലോസിവ് നിയമത്തില്‍ കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതിയെ തുടർന്ന് പ്രമുഖ ക്ഷേത്രോത്സവങ്ങളിലൊന്നായ ഉത്രാളിക്കാവ് പൂരം വെടിക്കെട്ടും ആശങ്കയിൽ. പുതിയ നിയമമനുസരിച്ച്‌ പെസോയുടെ പരീക്ഷ പാസാകുന്നവർക്ക് മാത്രമാണ് വെടിക്കെട്ട് ലൈസൻസ് ലഭിക്കുന്നത്. പത്താം ക്ലാസ് പരീക്ഷയാണ് എഴുതാനുള്ള യോഗ്യത. നിലവില്‍ ലൈസൻസികളെ കണ്ടെത്താൻ പൂരം നടത്തിപ്പ് ദേശങ്ങള്‍ നെട്ടോട്ടമോടുന്ന അവസ്ഥയുമുണ്ട്. അപകടം ഉണ്ടായാല്‍ പൂർണ ഉത്തരവാദിത്വം ലൈസൻസിക്കാണെന്ന വ്യവസ്ഥയണ് പലരേയും പിന്തിരിപ്പിക്കുന്നത്. ഉത്രാളിക്കാവ് പൂരം വെടിക്കെട്ട് നടത്താൻ വടക്കാഞ്ചേരി, കുമരനെല്ലൂർ, എങ്കക്കാട് വിഭാഗങ്ങള്‍ക്ക് സംയുക്ത മഗസിൻ (വെടിക്കെട്ട് സാമഗ്രി … Read more

ദേശീയപാത 66 നവീകരണം; കൊടുങ്ങല്ലൂരിലെ ദുരിതാവസ്ഥക്കെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിന്

ദേശീയപാത 66 നവീകരണം;
കൊടുങ്ങല്ലൂരിലെ ദുരിതാവസ്ഥക്കെതിരെ
വ്യാപാരികൾ പ്രക്ഷോഭത്തിന്

കൊടുങ്ങല്ലൂർ: ദേശീയപാത 66 നിർമാണവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ നഗരം അനുഭവിക്കുന്ന ദുരിതത്തിന് അറുതായില്ലാതായതോടെ വ്യാപാരികളും പ്രക്ഷോഭത്തിലേക്ക്. ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയിലും ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിലും പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബുധനാഴ്ച കടകളടച്ച് പ്രതിഷേധപ്രകടനവും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഒഴിവാക്കാൻ സാധിക്കുന്ന ബുദ്ധിമുട്ടുകൾ അധികാരികളുടെയും കരാർ കമ്പനിയുടെയും അലംഭവം മൂലം ജനങ്ങളും വ്യാപാരികളും അനുഭവിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. ദേശീയ പാത 66 കൊടുങ്ങല്ലൂർ റീച്ചിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുക, … Read more