രണ്ടര ലക്ഷം രൂപയുടെ വൈദ്യുതി വയർ കവർന്നു

രണ്ടര ലക്ഷം രൂപയുടെ വൈദ്യുതി വയർ കവർന്നു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ വീണ്ടും രണ്ടര ലക്ഷം രൂപയുടെ വൈദ്യുതി വയർ മോഷണം. ഇതേ വീട്ടിൽനിന്ന് രണ്ടുമാസം മുമ്പ് രണ്ട് ലക്ഷം രൂപയുടെ വൈദ്യുതി വയറുകൾ മോഷ്ടിച്ചിരുന്നു. എരിശ്ശേരി പാലത്തിന് സമീപം പണിക്കശ്ശേരി മുഹമ്മദിന്റെ വീട്ടിൽ നിന്നാണ് രണ്ട് തവണയായി നാലര ലക്ഷം രൂപയുടെടെ വയറുകൾ മോഷ്ടിച്ചത്. കൊടുങ്ങല്ലൂർ, എറിയാട്, അഴീക്കോട് മേഖലയിൽ നിർമാണം നടന്നുവരുന്ന വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽ വയർ മോഷ്ടിച്ച് കടത്തുമ്പോഴും പൊലീസിന് ഒന്നും ചെയ്യാനാകുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. ഒരു ഡസനോളം നിർമാണത്തിലിരിക്കുന്ന … Read more

നവീകരിച്ച കാവനാട് ചിറ വീണ്ടും നാശത്തിലേക്ക്

നവീകരിച്ച കാവനാട് ചിറ വീണ്ടും നാശത്തിലേക്ക്

കൊടകര: മറ്റത്തൂര്‍, കൊടകര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള കാവനാട് ചിറയില്‍ പായലും ചണ്ടിയും നിറഞ്ഞു. അരക്കോടിയോളം ചെലവില്‍ മൂന്നുവര്‍ഷം മുമ്പ് നവീകരിച്ച ചിറയാണ് വീണ്ടും പുല്ലുമൂടി നശിക്കുന്നത്. ഒരേക്കറിലധികം വിസ്തൃതിയുള്ള കാവനാട് ചിറ കടുത്ത വേനലില്‍ പോലും ജലസമൃദ്ധമാണ്. മേഖലയിലെ പ്രധാനജലസ്രോതസ്സുമാണ്. ഈ ചിറയില്‍ സംഭരിച്ചു നിര്‍ത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഒരുകാലത്ത് മേഖലയില്‍ നെല്‍കൃഷി ചെയ്തുപോന്നിരുന്നത്. കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടുപോകാനായുള്ള സംവിധാനവും ചിറയിലുണ്ട്. നെല്‍കൃഷി ചെയ്യുന്ന പാടങ്ങളുടെ വിസ്തൃതി കുറയുകയും പാടങ്ങള്‍ പലതും പറമ്പുകളായി രൂപാന്തരപ്പെടുകയും ചെയ്തതോടെ ചിറയിലെ … Read more

വടക്കാഞ്ചേരി ബൈപാസ് സർവേ ഇന്ന് തുടങ്ങും

വടക്കാഞ്ചേരി ബൈപാസ് സർവേ ഇന്ന് തുടങ്ങും

വടക്കാഞ്ചേരി: നിർദിഷ്ട വടക്കാഞ്ചേരി ബൈപ്പാസിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്‍റെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് (ജി.എ.ഡി) തയാറാക്കാൻ ടോപ്പോഗ്രാഫിക് സർവേയും സോയിൽ ഇൻവെസ്റ്റിഗേഷനും വെള്ളിയാഴ്ച തുടങ്ങും. ജി.എ.ഡി തയാറാക്കി റെയിൽവേയിൽനിന്ന് അംഗീകാരം നേടാൻ സംസ്ഥാന സർക്കാറിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്‍റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനെ ചുമതലപെടുത്തിയിട്ടുണ്ട്. കോർപറേഷൻ 75 ദിവസത്തിനകം ജി.എ.ഡി റെയിൽവേക്ക് സമർപ്പിക്കും. എറണാകുളം-ഷൊർണൂർ സെക്ഷനിൽ പുതിയ ട്രാക്കുകൾ നിർമിക്കാൻ റെയിൽവേ ഉദ്ദേശിക്കുന്നതിനാൽ മേൽപ്പാലത്തിന്റെ ഡിസൈനും അലൈൻമെന്റും തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ചില … Read more

താമരവളയം കനാലിൽ താൽക്കാലിക പാലം നിർമിച്ച് കർഷകർ

താമരവളയം കനാലിൽ താൽക്കാലിക പാലം നിർമിച്ച് കർഷകർ

ഇരിങ്ങാലക്കുട: കരുവന്നൂര്‍ താമരവളയം കനാലിന് കുറുകെയുള്ള തകര്‍ന്ന മുളപ്പാലം സ്വന്തം ചെലവില്‍ നിര്‍മിച്ച് കര്‍ഷകര്‍. ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ട്, നാല് ഡിവിഷനുകളെ ബന്ധിപ്പിക്കുന്ന കിഴക്കേ പുഞ്ചപ്പാടത്തെ കനാലിന് കുറുകെയുള്ള പാലം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് തകര്‍ന്നത്. കരുവന്നൂര്‍പ്പുഴയില്‍നിന്ന് പുത്തന്‍തോടുമായി ബന്ധിപ്പിക്കുന്ന താമരവളയം കനാലിലെ താല്‍ക്കാലിക പാലം മാറ്റി സ്ഥിരം സംവിധാനം ഒരുക്കാന്‍ നഗരസഭ തയാറാകണം എന്നത് മേഖലയിലെ കര്‍ഷകരുടെ ഏറെ നാളത്തെ ആവശ്യമാണ്. നഗരസഭയുടെ ആസ്തി വികസന രേഖയില്‍ ഉള്‍പ്പെടാത്തതിനാലാണ് താല്‍ക്കാലിക പാലം നിര്‍മിക്കാന്‍ … Read more

ആണവനിലയ നിർമാണം; അതിരപ്പിള്ളിയിൽ സ്ഥലം തേടുന്നതായി സൂചന

ആണവനിലയ നിർമാണം; അതിരപ്പിള്ളിയിൽ സ്ഥലം തേടുന്നതായി സൂചന

ചാലക്കുടി: കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുന്നതിന് അതിരപ്പിള്ളിയിൽ സ്ഥലം തേടുന്നതായി സൂചന. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടില്ലെങ്കിലും കെ.എസ്.ഇ.ബി ഒരു മുഴം മുമ്പേ നീക്കമാരംഭിച്ചു. വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയും വൻകിട ജലവൈദ്യുതി പദ്ധതികൾക്കെതിരെ ജനകീയ പ്രതിഷേധം രൂപംകൊള്ളുകയും ചെയ്യുന്ന സാഹചര്യത്തിൽ പുതിയ വൈദ്യുതി ഉൽപാദന മാർഗം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആണവനിലയത്തിന് നീക്കം നടക്കുന്നത്. കെ.എസ്.ഇ.ബിയുടെ ആവശ്യപ്രകാരം നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസാണ് പഠനം നടത്തുന്നത്. ആണവനിലയത്തിനായി തീരദേശത്താണെങ്കില്‍ 625 ഹെക്ടറും മറ്റിടങ്ങളില്‍ 960 ഹെക്ടറുമാണ് ആവശ്യം. ഇതിനു … Read more