ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷം; പ്രവർത്തനം ആരംഭിക്കാതെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ട്രോമ കെയർ

ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷം; പ്രവർത്തനം ആരംഭിക്കാതെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ട്രോമ കെയർ

ചാലക്കുടി: ഉദ്ഘാടനം കഴിഞ്ഞ് നാളേറെയായിട്ടും ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ട്രോമ കെയർ പ്രവർത്തനം ആരംഭിച്ചില്ല. ആരോഗ്യ മന്ത്രിയാണ് ഒരു വർഷം മുമ്പ് യൂനിറ്റ് ഉദ്ഘാടനം ചെയ്തത്. അതിന് ശേഷം നാളുകൾ കഴിഞ്ഞ് ആശുപത്രിയിലെത്തിയ ആരോഗ്യ മന്ത്രി ട്രോമ കെയർ യൂനിറ്റ് ഉടൻ പ്രവർത്തിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അത്യാഹിത വിഭാഗം മാറ്റുകയല്ലാതെ ട്രോമ കെയറുമായി ബന്ധപ്പെട്ട ഒരു സൗകര്യവും പ്രവർത്തിപ്പിച്ചിട്ടില്ല. ഇവിടെയെത്തുന്ന അപകടക്കേസുകൾ തൃശൂർ മെഡിക്കൽ കോളജിലേക്ക് അയക്കുകയാണ്. ട്രോമ കെയറിന് വേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിന് … Read more

വീടുകയറി ആക്രമണം: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

വീടുകയറി ആക്രമണം: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: വീടു കയറി കുടുംബത്തെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കരുവന്നൂർ സ്വദേശി കുന്നമ്മത്ത് വീട്ടിൽ അനൂപിനെയാണ് (28) റൂറൽ എസ്.പി നവനീത് ശർമയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കരുവന്നൂർ സ്വദേശിയായ സൗമീഷിനെയും കുടുംബത്തെയും വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂലൈ 21നാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച് സൗമീഷിന്റെ വീടിന്റെ ഗേറ്റ് ഇടിച്ചു തുറന്ന് അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ സൗമീഷിന്റെ ഭാര്യക്കും … Read more

മന്ദലാംകുന്ന് കടപ്പുറത്ത് വല നിറയെ ചെമ്മീൻ

മന്ദലാംകുന്ന് കടപ്പുറത്ത് വല നിറയെ ചെമ്മീൻ

ചാവക്കാട്: തീരമേഖലക്ക് പുത്തൻ ഉണർവായി മന്ദലാംകുന്ന് കടപ്പുറത്ത് ചവിട്ടുവലക്കാർക്ക് വല നിറയെ ചെമ്മീൻ. ഞായറാഴ്ച രാവിലെ കടപ്പുറത്ത് ചെമ്മീന്റെ സാന്നിധ്യമറിഞ്ഞ് ചവിട്ടുവലയുമായി കടലിലേക്കിറങ്ങിയ മൂന്ന് കൂട്ടരാണ് കരയിലേക്ക് മീൻ വലിച്ചുകയറ്റിയത്. കടലിൽ തിര കുറഞ്ഞതിനാൽ നാടിന്റെ കിഴക്കുഭാഗങ്ങളിൽനിന്നുള്ള ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെ 75 ഓളം വീശുവലക്കാരാണ് പുലർകാലങ്ങളിൽ മീൻ പിടിക്കാനെത്തുന്നത്. ഇതിനിടയിലാണ് മത്സ്യത്തിന്റെ സാന്നിധ്യം മനസ്സിലാക്കി ചവിട്ടു വലക്കാർ രംഗം കീഴടക്കുന്നത്. ഒരു ലക്ഷത്തോളം ചെലവാക്കി നിർമിക്കുന്ന ചവിട്ടു വലക്ക് 75 മീറ്റർ നീളമുണ്ടാകും. ഇതുപയോഗിച്ചാണ് മീൻപിടിത്തം. … Read more

എം.ഡി.എം.എയും കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ

എം.ഡി.എം.എയും കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ

വരവൂർ: പഞ്ചായത്തിലെ കൊറ്റുപുറത്ത് നിന്ന് ഏഴ് ഗ്രാം എം.ഡി.എം.എയും ഒമ്പത് കിലോ കഞ്ചാവും സഹിതം നാലുപേരെ പൊലീസ് പിടികൂടി. വരവൂർ കക്കാട്ട്കുന്ന് നഗറിൽ വിശ്വാസ് (25), കോട്ടയം വെസ്റ്റ് സ്വദേശി വേളൂർ റഹ്മത്ത് മൻസിലിൽ സലാഹുദ്ദീൻ (29), വരവൂർ മുണ്ടനാട് വീട്ടിൽ പ്രമിത്ത് (29), ചേലക്കര പങ്ങാരപ്പിള്ളി പെരളശ്ശേരി വീട്ടിൽ ജിഷ്ണു (തുവ്വൽ -28) എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് പിടികൂടിയത്. കൊറ്റുപ്പുറം റിസോർട്ടിൽ നിന്നാണ് കഞ്ചാവും എം.ഡി.എം.എ.യുമായി സംഘം പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എരുമപ്പെട്ടി ഇൻസ്പെക്ടർ … Read more

ചേറ്റുവ ഹാർബറിൽ മത്സ്യവിതരണ തൊഴിലാളിയെ മർദിച്ചതായി പരാതി

ചേറ്റുവ ഹാർബറിൽ മത്സ്യവിതരണ തൊഴിലാളിയെ മർദിച്ചതായി പരാതി

വാടാനപ്പള്ളി: തൊഴിൽ തർക്കത്തെ തുടർന്ന് ചേറ്റുവ ഹാർബറിൽ മത്സ്യവിതരണ തൊഴിലാളിയെ മർദിച്ചതായി പരാതി. വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി സലീമിനാണ് മർദനമേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുകിട മത്സ്യവിതരണ തൊഴിലാളികളും ഹാർബറിലെ യൂനിയൻ തൊഴിലാളികളും തമ്മിൽ തൊഴിൽ തർക്കം നിലനിൽക്കുന്നുണ്ട്. തൊഴിൽകൂലി വർധിപ്പിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. ചാവക്കാട് ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച ചർച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ആദ്യകാലങ്ങളിൽ ഈടാക്കിയിരുന്ന നിരക്ക് തന്നെ താൽക്കാലികമായി തുടരാൻ ചർച്ചയിൽ തീരുമാനമായി കരാറിൽ ഒപ്പിട്ടിരുന്നു. ഇതുസംബന്ധിച്ച് നവംബർ 23ന് കുന്നംകുളം … Read more