Headline
ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും തെരുവുനായ് ആക്രമണം; 14 പേർക്ക് തെരുവുനായുടെ കടിയേറ്റു
ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും തെരുവുനായ് ആക്രമണം; 14 പേർക്ക് തെരുവുനായുടെ കടിയേറ്റു
വേനൽമഴ സീസണിൽ സഞ്ചാരികൾക്ക് കുളിരായി വാഴച്ചാൽ
വേനൽമഴ സീസണിൽ സഞ്ചാരികൾക്ക് കുളിരായി വാഴച്ചാൽ
ആനത്താവളത്തിലെ ടാങ്ക് നിർമാണം; ഗുരുവായൂര്‍ നഗരസഭ പിന്മാറി
ആനത്താവളത്തിലെ ടാങ്ക് നിർമാണം; ഗുരുവായൂര്‍ നഗരസഭ പിന്മാറി
ചിറക്കൽ പാലം നിർമാണം; താൽക്കാലിക ബണ്ട് റോഡും അടച്ചു
ചിറക്കൽ പാലം നിർമാണം; താൽക്കാലിക ബണ്ട് റോഡും അടച്ചു
ദേശീയപാതയിൽ പാലം നിർമാണത്തിനിടെ സ്ലാബ് റോഡിൽ പതിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
ദേശീയപാതയിൽ പാലം നിർമാണത്തിനിടെ സ്ലാബ് റോഡിൽ പതിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
15 വർഷത്തിനിടെ ലവറന്തിയോസ് നിര്‍ധന കുടുംബങ്ങള്‍ക്ക് സമ്മാനിച്ചത് 29 കിണറുകള്‍
15 വർഷത്തിനിടെ ലവറന്തിയോസ് നിര്‍ധന കുടുംബങ്ങള്‍ക്ക് സമ്മാനിച്ചത് 29 കിണറുകള്‍
പ്രവർത്തനം തുടങ്ങാതെ ചാലക്കുടി ആയുഷ് ആശുപത്രി
പ്രവർത്തനം തുടങ്ങാതെ ചാലക്കുടി ആയുഷ് ആശുപത്രി
കാല്‍നൂറ്റാണ്ട്; കാല്‍പന്തുകളിയുടെ ആരവങ്ങളിലേക്ക് ചുവടുവെച്ച് ചൊക്കന
കാല്‍നൂറ്റാണ്ട്; കാല്‍പന്തുകളിയുടെ ആരവങ്ങളിലേക്ക് ചുവടുവെച്ച് ചൊക്കന
ജവാൻമാർക്ക് ഇവിടെ ഭക്ഷണം സൗജന്യം
ജവാൻമാർക്ക് ഇവിടെ ഭക്ഷണം സൗജന്യം

കരിക്കാട്ടോളിയിൽ കാട്ടാന വിളയാട്ടം

കരിക്കാട്ടോളിയിൽ കാട്ടാന വിളയാട്ടം
കരിക്കാട്ടോളിയിൽ കാട്ടാന വിളയാട്ടം

കരിക്കാട്ടോളിയിൽ കാട്ടാന നശിപ്പിച്ച കൃഷിയിടം

ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ ആറാം വാർഡിലെ കരിക്കാട്ടോളിയിൽ കൃഷിയിടങ്ങളിൽ രാവും പകലും സംഹാര താണ്ഡവമാടി കാട്ടാനക്കൂട്ടം. വെള്ളിക്കുളങ്ങര പള്ളിയോട് തൊട്ട് ചേർന്നു കിടക്കുന്ന പറമ്പുകളിലാണ് കാട്ടാനകളുടെ വിളയാട്ടം. കളമ്പാടൻ ജോസഫിന്റെ 55 ഓളം കമുകുകളും 17 ചൊട്ടയിട്ട തെങ്ങുകളും വാഴകളും കഴിഞ്ഞ ദിവസം നശിപ്പിച്ചു. തുടർച്ചയായ കാട്ടാന ആക്രമണത്തിൽ ജോസഫിന്റെ പുരയിടത്തിലെ തെങ്ങുകൾ പൂർണമായും ഇല്ലാതാകുന്ന അവസ്ഥയിലാണ്.

സമീപത്തെ ഗോപിയുടെ വീടിനോട് ചേർന്ന 20 ഓളം വാഴകളും രണ്ട് കമുകുകളും നശിപ്പിച്ചു. വരിക്കപ്പിള്ളി ശരണ്യയുടെ വീട്ടുമുറ്റത്തും കാട്ടാനകളെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കണ്ണമ്പുഴ ഡേവിസിന്റെ പറമ്പിൽ കയറിയ കാട്ടാനകൾ മതിലിന്റെ ഗേറ്റ് ചവിട്ടി തകർത്തു. മൂന്ന് ദിവസമായി പറമ്പുകൾക്ക് സമീപത്തെ വനമേഖലയിൽ ഇവ തമ്പടിച്ചിരിക്കുകയാണ്. കാട്ടാനകളുടെ അലർച്ചയും മരങ്ങൾ തട്ടിവീഴ്ത്തുന്ന ശബ്ദങ്ങളും കേട്ട് പ്രദേശവാസികൾ പേടിച്ച് കഴിയുകയാണ്.

നാട്ടുകാർ കാവൽ നിൽക്കുന്നുണ്ടെങ്കിലും അവസരം കിട്ടിയാൽ ഉടനെ അവ പറമ്പുകളിലേക്ക് കയറുകയാണ്. പല പറമ്പുകളിലെയും ഭൂരിഭാഗം ഫലവൃക്ഷങ്ങളും നശിപ്പിച്ചിട്ടുണ്ട്. ചാലക്കുടി ഡി.എഫ്.ഒ വിന് കീഴിലുള്ള പ്രദേശമാണിത്. എന്നാൽ പരാതി പറഞ്ഞിട്ടും വനപാലകർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

Leave a Reply

Back To Top
error: Content is protected !!