കള്ള് നല്‍കിയില്ല, ചെത്തുതൊഴിലാളിയെ തെങ്ങ് മുറിച്ചിട്ട് അപായപ്പെടുത്താന്‍ ശ്രമം

കള്ള് നല്‍കിയില്ല, ചെത്തുതൊഴിലാളിയെ തെങ്ങ് മുറിച്ചിട്ട് അപായപ്പെടുത്താന്‍ ശ്രമം
കള്ള് നല്‍കിയില്ല, ചെത്തുതൊഴിലാളിയെ തെങ്ങ് മുറിച്ചിട്ട് അപായപ്പെടുത്താന്‍ ശ്രമം

 വെള്ളിക്കുളങ്ങര: കള്ള് ചോദിച്ചിട്ട് നല്‍കാത്തതിന്റെ പേരിലുണ്ടായ വൈരാഗ്യത്തില്‍ ചെത്തുതൊഴിലാളിയെ തെങ്ങ് മുറിച്ചിട്ട് അപായപ്പെടുത്താന്‍ ശ്രമം. സി.പി.എം പ്രവര്‍ത്തകനും ചെത്ത് തൊഴിലാളിയുമായ വെള്ളിക്കുളങ്ങര കൈലാന്‍ ജയനെയാണ് (43) വെള്ളിക്കുളങ്ങര മങ്കൊമ്പില്‍ ബിസ്മ തെങ്ങ് മുറിച്ച് താഴെ വീഴ്ത്തി അപകടപ്പെടുത്താന്‍ ശ്രമിച്ചത്.

ഞായറാഴ്ച രാവിലെയാണ് ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായത്. വൈകീട്ട് പോത്തഞ്ചിറയില്‍ ചെത്താനായി ജയന്‍ തെങ്ങില്‍ കയറിയപ്പോള്‍ ബിസ്മ യന്ത്രവാള്‍ ഉപയോഗിച്ച് തെങ്ങ് മുറിക്കുകയായിരുന്നു. ഇത് കണ്ട ജയന്‍ തെങ്ങില്‍നിന്ന് പകുതി വരെ ഇറങ്ങിയ ശേഷം താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

കാലില്‍ സാരമായി പരിക്കേറ്റ ജയനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിസ്മയെ വെള്ളിക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. മരംമുറി തൊഴിലാളിയായ ബിസ്മ നേരത്തേ കേസില്‍ ഉള്‍പ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

error: Content is protected !!