മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബുധനാഴ്ച ഭാഗിക ഗതാഗതനിയന്ത്രണം

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബുധനാഴ്ച ഭാഗിക ഗതാഗതനിയന്ത്രണം

തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ ഭാഗത്തുനിന്ന് പാലക്കാട്ടേക്കു പോകുന്ന വലിയ വാഹനങ്ങൾ ദേശീയപാത ഒഴിവാക്കി മണ്ണുത്തിയിൽനിന്ന് തിരിഞ്ഞ് തൃശൂർ-വടക്കഞ്ചേരി-ഷൊർണൂർ വഴിയിലൂടെയും ചെറുവാഹനങ്ങൾ മണ്ണുത്തിയിൽനിന്ന് തിരിഞ്ഞ് ചിറക്കേക്കോട് -താണിക്കോട്-പാണഞ്ചേരി -ചെമ്പൂത്ര വഴി പട്ടിക്കാട് വന്ന് യാത്ര തുടരണമെന്ന് പീച്ചി പൊലീസ് ഇൻസ്പെക്ടർ കെ. സതീഷ് കുമാർ നിർദേശിച്ചു. മുടിക്കോട് സർവിസ് റോഡിൽ അടിയന്തരമായി വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം … Read more

സംഗീതവും ഗ്രന്ഥരചനയും സപര്യയാക്കിയ അപ്രേം തിരുമേനി

സംഗീതവും ഗ്രന്ഥരചനയും സപര്യയാക്കിയ അപ്രേം തിരുമേനി

ഡോ. മാർ അപ്രേം മെത്രാപോലീത്ത കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായിരുന്ന മാർ അപ്രേം തിരുമേനിയുടെ വിയോഗം ഒരു മഹാനഷ്ടമാണ് കേരള സമൂഹത്തിനും ലോകത്തിനാകെയും തന്നെ. കേരളത്തിൽ നിന്ന് താൽക്കാലികമായെങ്കിലും പാത്രിയാർക്കീസ് സ്ഥാനം വഹിച്ച ഒരേയൊരു പുരോഹിതനാണ് മാർ അപ്രേം മെത്രാപ്പോലീത്ത. പ്രായത്തിനനുസൃതം പുസ്തകരചനയിലേർപ്പെട്ട അദ്ദേഹം പ്രായത്തേക്കാൾ കൂടുതൽ പുസ്തകങ്ങൾ എഴുതി എന്നാണറിവ്. കേരളത്തിന്‍റെ സാമൂഹിക, സാമുദായിക സൗഹാർദത്തിന് അദ്ദേഹം ചെയ്ത സേവനങ്ങൾ വലുതാണ്. സഭാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തൃശൂരിലെ ഈദ്ഗാഹുകളിൽ സഭയുടെ നേതൃത്വത്തിൽ പുഷ്പങ്ങളും ഉപഹാരങ്ങളുമായി … Read more

ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു

ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു

 മാർ അപ്രേം മെത്രാപ്പോലീത്ത തൃശൂർ: സാംസ്കാരിക നഗരിയുടെ ഹൃദയം തൊട്ടറിഞ്ഞ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആത്മീയ പിതാവ് ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. മേയ് രണ്ടു മുതൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാർ അപ്രേം തിങ്കളാഴ്ച രാവിലെയാണ് വിടവാങ്ങിയത്. 57 വർഷം പൗരസ്ത്യ കൽദായ സുറിയാനി സഭയെ ഭരിച്ച മാർ അപ്രേം ആറു മാസത്തോളം ആഗോള സഭയെയും നയിച്ചിട്ടുണ്ട്. ധിഷണാശാലി, എഴുത്തുകാരൻ, സംഗീതജ്ഞൻ തുടങ്ങിയ നിലകളിലും മുദ്രപതിപ്പിച്ചു. തൃശൂരിലെ മൂക്കൻ … Read more

‘പൂരം മുടങ്ങിയത് അറിയിച്ചത് ബി.ജെ.പി പ്രവര്‍ത്തകര്‍, ആംബുലന്‍സ് ക്രമീകരിച്ചതും അവർ, മറ്റ് കാര്യങ്ങള്‍ അറിയില്ല’; സുരേഷ് ഗോപിയുടെ മൊഴി പുറത്ത്

‘പൂരം മുടങ്ങിയത് അറിയിച്ചത് ബി.ജെ.പി പ്രവര്‍ത്തകര്‍, ആംബുലന്‍സ് ക്രമീകരിച്ചതും അവർ, മറ്റ് കാര്യങ്ങള്‍ അറിയില്ല’; സുരേഷ് ഗോപിയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമായ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി നൽകിയ മൊഴി പുറത്ത്. പൂരം അലങ്കോലപ്പെട്ട വിവരം ബി.ജെ.പി പ്രവർത്തകർ അറിയിച്ചതനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നാണ് സുരേഷ് ഗോപി മൊഴി നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്കൊപ്പമുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞാണ് പൂരം മുടങ്ങിയത് അറിഞ്ഞത്. അവര്‍ ആവശ്യപ്പെട്ടിട്ടാണ് സ്ഥലത്തെത്തിയത്. ആംബുലന്‍സ് ക്രമീകരിച്ചത് അവരായിരിക്കാം. മറ്റ് കാര്യങ്ങള്‍ അറിയില്ലെന്നുമാണ് സുരേഷ് ഗോപിയുടെ മൊഴി. പൂരം അലങ്കോലപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവൻ … Read more

വീടുകയറി ആക്രമണം: പ്രതി അറസ്റ്റിൽ

വീടുകയറി ആക്രമണം: പ്രതി അറസ്റ്റിൽ

അമൽ കൃഷ്ണൻ ചാലക്കുടി: വീടുകയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേ ചാലക്കുടി സ്വദേശി ചുള്ളിപ്പറമ്പിൽ വീട്ടിൽ അമൽ കൃഷ്ണൻ (25) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 10:45നാണ് ആക്രമണം നടന്നത്. പടിഞ്ഞാറേ ചാലക്കുടി സ്വദേശി തൊട്ടിപറമ്പിൽ വീട്ടിൽ സുമീഷ് (42), സഹോദരൻ സുരേഷ് (40) എന്നിവരെ ഇവർ കുടുബമായി താമസിക്കുന്ന പടിഞ്ഞാറേ ചാലക്കുടിയിലുള്ള വീട്ടിലെ ഹാളിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു ഇയാൾ. ചാലക്കുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. … Read more