ക്ഷേത്രക്കുളത്തിൽ മുങ്ങിയ ആൾ കട്ടിലിൽ കിടന്നുറങ്ങുന്നു ; ഒടുവിൽ പോലീസിനെയും അഗ്നിരക്ഷ സേനയേയും ചുറ്റിച്ചതിന് കേസ്

ക്ഷേത്രക്കുളത്തിൽ മുങ്ങിയ ആൾ കട്ടിലിൽ കിടന്നുറങ്ങുന്നു ; ഒടുവിൽ പോലീസിനെയും അഗ്നിരക്ഷ സേനയേയും ചുറ്റിച്ചതിന് കേസ്

ഗുരുവായൂർ: സഹപ്രവർത്തകൻ ക്ഷേത്രക്കുളത്തിൽ മുങ്ങിയെന്ന യുവാവിന്റെ പരാതിയെ തുടർന്ന് പാതിരാത്രി രക്ഷാപ്രവർത്തനം നടത്തി. എല്ലാവരും ചേർന്ന് കുളത്തിൽ മുങ്ങിത്തപ്പുമ്പോൾ മുങ്ങിയെന്ന് പറഞ്ഞയാൾ സുരക്ഷിതനായി തന്റെ താമസസ്ഥലത്ത്. ഗുരുവായൂർ ക്ഷേത്രത്തിലെ ആറാട്ട് ദിവസം പാതിരാത്രിയോടെയാണ് സംഭവം. ക്ഷേത്രക്കുളത്തിൽ ആറാട്ട് കുളിക്കാനിറങ്ങിയ സഹപ്രവർത്തകൻ കയറിയിട്ടില്ലെന്ന് സുഹൃത്താണ് പരാതിപ്പെട്ടത്. അഗ്നിരക്ഷ സേനയും പൊലീസും നാട്ടുകാരും മുങ്ങിത്തപ്പിയിട്ടും മുങ്ങിയ ആളിന്റെ പൊടിപോലും കണ്ടുപിടിക്കാനായില്ല. ഇതിനിടെയാണ് ഒരാൾ മുങ്ങിയെന്ന് പറയുന്നയാൾ തോർത്തുടുത്ത് പടിഞ്ഞാറെ നടയിലൂടെ പോകുന്നത് കണ്ടുവെന്ന് പറഞ്ഞത്. താമസസ്ഥലത്ത് ചെന്നുനോക്കിയപ്പോൾ ആൾ കട്ടിലിൽ … Read more

ഗാന്ധിജിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന് നാളെ 90 വയസ്സ്

ഗാന്ധിജിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന് നാളെ 90 വയസ്സ്

ഗുരുവായൂര്‍: ഗാന്ധിജിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശനിയാഴ്ച 90 വയസ്സ്. 1934 ജനുവരി 11നാണ് ഗാന്ധിജി ഗുരുവായൂരിലെത്തിയത്. ഹിന്ദു സമുദായത്തിലെ കീഴ്ജാതിക്കാര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ലഭിക്കാന്‍ നടന്ന ഐതിഹാസിക സമരമായിരുന്നു ഗുരുവായൂര്‍ സത്യഗ്രഹം. ഗാന്ധിജിയുടെ അനുമതിയോടെ 1931 നവംബര്‍ ഒന്നിനാണ് സമരം ആരംഭിച്ചത്. സമരത്തിന്റെ ഭാഗമായി 1932 സെപ്റ്റംബര്‍ 21ന് കേളപ്പന്‍ നിരാഹാരം ആരംഭിച്ചു. കേളപ്പന്‍ അവശനായതോടെ ക്ഷേത്രം എല്ലാവര്‍ക്കുമായി തുറക്കാനുള്ള ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്ന് പ്രഖ്യാപിച്ച ഗാന്ധിജി നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. 1932 ഒക്ടോബര്‍ ഒന്നിന് … Read more

ഗുരുവായൂർ ദേവസ്വം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം -മുഖ്യമന്ത്രി

ഗുരുവായൂർ ദേവസ്വം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം -മുഖ്യമന്ത്രി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവകാരുണ്യപ്രവർത്തനങ്ങളും ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റുമായി സഹകരിച്ചുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഈ കേന്ദ്രത്തിന് പ്രതിവർഷം 12 ലക്ഷം രൂപയുടെ മരുന്നാണ് ദേവസ്വം നൽകുന്നത്. ഇ തുക വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷൻ ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണനും ഓൺലൈനിലാണ് പങ്കെടുത്തത്. എൻ.കെ. അക്ബർ എം.എൽ.എ.യും ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസും മുഖ്യാതിഥികളായി. ദേവസ്വം ചെയർമാൻ ഡോ. … Read more

ഏക്കത്തുകയിൽ റെക്കോഡിന്റെ തലപ്പൊക്കത്തിൽ ദേവസ്വം കൊമ്പൻ ഇന്ദ്രസെൻ

ഏക്കത്തുകയിൽ റെക്കോഡിന്റെ തലപ്പൊക്കത്തിൽ ദേവസ്വം കൊമ്പൻ ഇന്ദ്രസെൻ

ഗുരുവായൂർ: ദേവസ്വം കൊമ്പൻ ഇന്ദ്രസെന്നിന് റെക്കോഡ് ഏക്കം (എഴുന്നള്ളിപ്പിനുള്ള തുക). കുംഭഭരണി നാളിലെ എഴുന്നള്ളിപ്പിന് 2,72,727 രൂപക്കാണ് ഇന്ദ്രസെന്നിനെ മുളങ്കുന്നത്തുകാവ് ശ്രീ വടക്കുറുമ്പകാവ് ഭഗവതി ക്ഷേത്രം ഭരണി വേല കമ്മിറ്റിക്കാർ സ്വന്തമാക്കിയത്. ഒരു ലക്ഷം രൂപയാണ് ഇന്ദ്രസെന്നിന് ദേവസ്വം നിശ്ചയിച്ച ഏക്കത്തുക. കുംഭഭരണി നാളിലേക്ക് ഒന്നിൽ കൂടുതൽ ആവശ്യക്കാരായതോടെ ലേലത്തിലൂടെ തുക നിശ്ചയിക്കുകയായിരുന്നു. ഭരണി വേല കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ജയൻ, സെക്രട്ടറി സതീഷ് നായർ എന്നിവരാണ് ലേലം കൊണ്ടത്. പത്മനാഭനും നന്ദനും ലഭിച്ച 2,22,222 രൂപയായിരുന്നു ഏക്കത്തുകയിലെ … Read more

ഗുരുവായൂരില്‍ ഡെങ്കിപ്പനി പടരുന്നു; നാടോടി സംഘങ്ങളുടെ രക്തപരിശോധന നടത്തി

ഗുരുവായൂരില്‍ ഡെങ്കിപ്പനി പടരുന്നു; നാടോടി സംഘങ്ങളുടെ രക്തപരിശോധന നടത്തി

ഗുരുവായൂര്‍: നഗരസഭയിലെ വാര്‍ഡുകളില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ നാടോടി സംഘങ്ങളുടെ രക്തപരിശോധന നടത്തി. 21 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. വാര്‍ഡ് 27ലാണ് കൂടുതല്‍ രോഗബാധിതര്‍. ജില്ല മെഡിക്കല്‍ ഓഫിസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശമനുസരിച്ചാണ് നാടോടി സംഘങ്ങളെ പരിശോധിച്ചത്. 62 പേരുടെ രക്ത സാമ്പിള്‍ പരിശോധനക്കെടുത്തു. സംഘത്തിലെ ആറ് സ്ത്രീകള്‍ ഗര്‍ഭിണികളാണ്. ഒരു വയസ്സിനുതാഴെ എട്ട് കുട്ടികളും അഞ്ച് വയസ്സിനുതാഴെ 28 കുട്ടികളുമുണ്ട്. മിക്ക കുട്ടികളും രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരും വാക്‌സിനേഷന്‍ കാര്‍ഡ് ഇല്ലാത്തവരാണെന്നും കണ്ടെത്തി.നെന്‍മിനി, വെട്ടത്ത് … Read more