Headline
ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും തെരുവുനായ് ആക്രമണം; 14 പേർക്ക് തെരുവുനായുടെ കടിയേറ്റു
ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും തെരുവുനായ് ആക്രമണം; 14 പേർക്ക് തെരുവുനായുടെ കടിയേറ്റു
വേനൽമഴ സീസണിൽ സഞ്ചാരികൾക്ക് കുളിരായി വാഴച്ചാൽ
വേനൽമഴ സീസണിൽ സഞ്ചാരികൾക്ക് കുളിരായി വാഴച്ചാൽ
ആനത്താവളത്തിലെ ടാങ്ക് നിർമാണം; ഗുരുവായൂര്‍ നഗരസഭ പിന്മാറി
ആനത്താവളത്തിലെ ടാങ്ക് നിർമാണം; ഗുരുവായൂര്‍ നഗരസഭ പിന്മാറി
ചിറക്കൽ പാലം നിർമാണം; താൽക്കാലിക ബണ്ട് റോഡും അടച്ചു
ചിറക്കൽ പാലം നിർമാണം; താൽക്കാലിക ബണ്ട് റോഡും അടച്ചു
ദേശീയപാതയിൽ പാലം നിർമാണത്തിനിടെ സ്ലാബ് റോഡിൽ പതിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
ദേശീയപാതയിൽ പാലം നിർമാണത്തിനിടെ സ്ലാബ് റോഡിൽ പതിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
15 വർഷത്തിനിടെ ലവറന്തിയോസ് നിര്‍ധന കുടുംബങ്ങള്‍ക്ക് സമ്മാനിച്ചത് 29 കിണറുകള്‍
15 വർഷത്തിനിടെ ലവറന്തിയോസ് നിര്‍ധന കുടുംബങ്ങള്‍ക്ക് സമ്മാനിച്ചത് 29 കിണറുകള്‍
പ്രവർത്തനം തുടങ്ങാതെ ചാലക്കുടി ആയുഷ് ആശുപത്രി
പ്രവർത്തനം തുടങ്ങാതെ ചാലക്കുടി ആയുഷ് ആശുപത്രി
കാല്‍നൂറ്റാണ്ട്; കാല്‍പന്തുകളിയുടെ ആരവങ്ങളിലേക്ക് ചുവടുവെച്ച് ചൊക്കന
കാല്‍നൂറ്റാണ്ട്; കാല്‍പന്തുകളിയുടെ ആരവങ്ങളിലേക്ക് ചുവടുവെച്ച് ചൊക്കന
ജവാൻമാർക്ക് ഇവിടെ ഭക്ഷണം സൗജന്യം
ജവാൻമാർക്ക് ഇവിടെ ഭക്ഷണം സൗജന്യം

ഗതകാല സ്മരണയിൽ മുട്ടും വിളിയും

ഗതകാല സ്മരണയിൽ മുട്ടും വിളിയും
ഗതകാല സ്മരണയിൽ മുട്ടും വിളിയും

മണത്തല നേർച്ചയുടെ വിളംബരമായി ഷഹനായ് വാദകൻ മുഹമ്മദ്‌ ഹുസൈന്റെ

നേതൃത്വത്തിലുള്ള മുട്ടും വിളി സംഘം പള്ളിക്കു മുന്നിൽ

ചാവക്കാട്: ചാവക്കാട്ടുകാർക്ക് ഗൃഹാതുരത്വമുണ്ടാക്കുന്ന നേർച്ച ഓർമകൾ തട്ടി ഉണർത്തുന്ന ഷഹനായി ശബ്ദമുണർന്നു. ചാവക്കാടിന്റ നാട്ടുവഴികളിലൂടെ ബദറിയ മുട്ടുംവിളി സംഘമാണ് ചീനിയുടെ നാദവും മുരശിന്റെ താളവുമായി ഗതകാല ഓർമകളെ ഉണർത്തുന്നത്. മകരം ഒന്നുമുതൽ മണത്തല നേർച്ച ദിനമായ 15 വരെ കെ.എസ്. മുഹമ്മദ്‌ ഹുസൈനും കൂട്ടരുമാണ് ‘മുട്ടും വിളി’യുമായി നാനാദിക്കിലും നേർച്ചയുടെ വിളംബരം അറിയിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം സാമൂതിരിയുടെയും മൈസൂർ ചക്രവർത്തിമാരുടെയും പ്രതിനിധിയായി ചാവക്കാട് ഭരിച്ച ധീര പോരാളി നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പന്റെ ധീര സ്മരണയുടെ ഭാഗമായാണ് മണത്തല നേർച്ച ആഘാഷിക്കുന്നത്. ഒരു ദേശത്തിന്റെ മാനവ കൂട്ടായ്മയുടെ ഉത്സവമായി മകരം 14, 15 തിയതികളിൽ മണത്തലയിൽ കാഴ്ചകൾ ഒഴുകിയെത്തും.

57 വർഷമായി മണത്തല അംശത്തിലെ ഓരോ ദേശവും ഇടവഴികളും പാലക്കാട് ബദറിയ മുട്ടുവിളി സംഘത്തിലെ ഷഹനായ് വാദകൻ മുഹമ്മദ്‌ ഹുസൈന് മനഃപാഠമാണ്. അംഗങ്ങളായ സിദ്ദീഖ്‌ (മുരശ്), മൂസ (ഡോൾ), അക്ബർ (ഒറ്റ) മുസ്തഫ (ഒറ്റ ) എന്നിവർക്കൊപ്പം ഉസ്താദ് മുഹമ്മദ്‌ ഹുസൈന്റെ പേരക്കുട്ടികളായ പന്ത്രണ്ടുകാരൻ ഹയാസ് മൂഹിയുദ്ദീനും ഏഴു വയസ്സുകാരൻ ഹൈഫാസ് ബിലാലും ഇക്കുറി സംഘത്തിലുണ്ട്.�

Leave a Reply

Back To Top
error: Content is protected !!