Headline
ദേശീയപാത അടിപ്പാത നിർമാണം; കുരുക്കിൽകുരുങ്ങി ജനം
ദേശീയപാത അടിപ്പാത നിർമാണം; കുരുക്കിൽകുരുങ്ങി ജനം
വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു, പൂട്ടിയിട്ട വീട് തുറന്ന് കമ്മല്‍ കവര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു, പൂട്ടിയിട്ട വീട് തുറന്ന് കമ്മല്‍ കവര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം; രണ്ടുപേർ അറസ്റ്റിൽ
ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം; രണ്ടുപേർ അറസ്റ്റിൽ
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗതാഗതക്കുരുക്കഴിക്കാൻ 
‘മെക്കാനിക്കായ’ പൊലീസുകാരന് നാടിന്റെ കൈയടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗതാഗതക്കുരുക്കഴിക്കാൻ ‘മെക്കാനിക്കായ’ പൊലീസുകാരന് നാടിന്റെ കൈയടി
കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ആനച്ചമയങ്ങളൊരുങ്ങി
കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ആനച്ചമയങ്ങളൊരുങ്ങി
മാലിന്യം അടിഞ്ഞുകൂടി; പറയൻതോട്ടിൽ ഒഴുക്ക് നഷ്ടപ്പെട്ടു
മാലിന്യം അടിഞ്ഞുകൂടി; പറയൻതോട്ടിൽ ഒഴുക്ക് നഷ്ടപ്പെട്ടു
എ.കെ.എ. റഹിമാൻ: സൈക്കിളിൽ ലോകം ചുറ്റിയ മഹാൻ
എ.കെ.എ. റഹിമാൻ: സൈക്കിളിൽ ലോകം ചുറ്റിയ മഹാൻ
ഗഡികളേ... ഈ കുട കൊള്ളാട്ടാ...
ഗഡികളേ… ഈ കുട കൊള്ളാട്ടാ…
15 വർഷങ്ങൾക്ക് ശേഷം വീണ്ടും കണിമംഗലം ശാസ്താവിനായി അരങ്ങിൽ; സന്തോഷ നിമിഷത്തിൽ ചന്ദ്രൻ
15 വർഷങ്ങൾക്ക് ശേഷം വീണ്ടും കണിമംഗലം ശാസ്താവിനായി അരങ്ങിൽ; സന്തോഷ നിമിഷത്തിൽ ചന്ദ്രൻ

തൃശൂർ പൂരം പ്രദർശനം; വാടക വർധനയില്ലാതെ സ്ഥലം അനുവദിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്

തൃശൂർ പൂരം പ്രദർശനം; വാടക വർധനയില്ലാതെ സ്ഥലം അനുവദിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്
തൃശൂർ പൂരം പ്രദർശനം; വാടക വർധനയില്ലാതെ സ്ഥലം അനുവദിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്

തൃശൂർ: തൃശൂർ പൂരം പ്രദർശനനഗരിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഔദ്യോഗിക അവസാനം. വർധനയില്ലാതെ നിലവിലെ വാടകക്കെന്ന് വ്യക്തമാക്കി സ്ഥലം അനുവദിച്ചതായി കൊച്ചിൻ ദേവസ്വം ബോർഡ് പൂരം പ്രദർശന കമ്മിറ്റിക്ക് ഉത്തരവ് നൽകി. ഫെബ്രുവരി 15 മുതല്‍ ജൂൺ 30 വരെയുള്ള ദിവസങ്ങളിലേക്കായി 264750 ചതുരശ്ര അടിസ്ഥലമാണ് പൂരം പ്രദർശനത്തിനായി അനുവദിച്ചത്. കഴിഞ്ഞ വർഷം 39 ലക്ഷം വാടകയും ജി.എസ്.ടിയുമടക്കമാണ് 42 ലക്ഷം നൽകിയിരുന്നത്. ഇത്തവണ ദേവസ്വങ്ങൾക്ക് നൽകിയ ഉത്തരവിൽ നിലവിലെ വാടകക്ക് എന്ന് മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്. തുക വ്യക്തമാക്കിയിട്ടില്ല. പൂരം പ്രദർശന നഗരിയുടെ തറവാടകയായി 2.20 കോടി വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടതാണ് വിവാദത്തിലായത്. ഇതോടെ പ്രതിഷേധമുയർത്തിയ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ പൂരം ചടങ്ങ് മാത്രമാക്കുമെന്ന് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ദേവസ്വങ്ങളെ പിന്തുണച്ച് കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ദേവസ്വം മന്ത്രിയും റവന്യൂമന്ത്രിയും തമ്മിൽ ചർച്ചയിൽ തീരുമാനമാവാതിരുന്നതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് വാടക വാർധനയില്ലാതെ കഴിഞ്ഞതവണ നല്‍കിയ നിരക്കിൽ പ്രദർശന നഗരി വിട്ടുനല്‍കാമെന്ന് ധാരണയായത്. മറ്റ് വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഡിസംബര്‍ 29ന് നടന്ന യോഗ തീരുമാനം സർക്കാർ കോടതിയെ അറിയിക്കുമെന്നായിരുന്നു ധാരണ. ജനുവരി നാലിന് കേസ് പരിഗണിച്ചുവെങ്കിലും സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചില്ല. ഇക്കഴിഞ്ഞ 17നാണ് യോഗത്തിന്റെ മിനുട്‌സ് സര്‍ക്കാര്‍ തയാറാക്കിയത്.

ഇതില്‍ വാടക 42 ലക്ഷമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം അനുവദിച്ചുള്ള ബോർഡ് ഉത്തരവ് ഈ മാസം എട്ടിന് പുറത്തിറക്കിയെങ്കിലും പ്രദർശന കമ്മിറ്റിക്ക് ഔദ്യോഗികമായി കൈമാറിയത് വ്യാഴാഴ്ചയാണ്. കോടതി ഉത്തരവുകള്‍ക്ക് വിധേയമായിരിക്കും ഈ ഉത്തരവെന്നും ബോർഡ് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.

Leave a Reply

Back To Top
error: Content is protected !!